കുയില്‍

Tess J S
140 സ്പീഷീസുകളിലായി കണ്ടു വരുന്ന പക്ഷിയാണ് കുയില്‍. ഇടതടവില്ലാതെയുള്ള കുയില്‍ നാദം ആരെയും മോഹിപ്പിക്കുന്ന ഒന്നാണ്. കുയില്‍പ്പാട്ടിന് എതിര്‍പ്പാട്ടു പാടി രസിക്കുന്ന കുട്ടികളെ നാട്ടിന്‍പുറങ്ങളില്‍ കാണുവാന്‍ കഴിയും. നാട്ടുകുയിലിനത്തില്‍ കറുത്തിരുണ്ട നിറത്തിലുള്ളവ ആണ്‍കുയിലും, പുള്ളിയുള്ളവ പെണ്‍കുയിലുമാണ്. ഇണകളെ ആകര്‍ഷിക്കുവാനായി പെണ്‍കുയിലുകളാണ് പാട്ടുപാടുക.
സ്വന്തമായി കൂടൊരുക്കി മുട്ടയിടാത്ത പക്ഷികളാണ് കുയിലുകള്‍. കാക്കമുട്ടയോട് സാമ്യമുള്ളതിനാല്‍ ഇവര്‍ കാക്കക്കൂട്ടില്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞിനെ കാക്കയാണ് വളര്‍ത്തുക. തന്റെ കുഞ്ഞല്ല എന്ന് കാക്ക തിരിച്ചറിയുമ്പോള്‍ അവയെ കൊത്തിയോടിക്കുകയാണ് കാക്കകള്‍ ചെയ്യുക.
കേരളത്തില്‍ കണ്ടു വരുന്ന മറ്റ് രണ്ടിനം കുയിലുകളാണ് പേകുയിലും ചക്കയ്ക്കുപ്പുണ്ടോ കുയിലും. നിലാവുള്ള രാത്രികളില്‍ പേകുയില്‍ കരയുന്നത് കേള്‍ക്കാം. ഇവര്‍ കരിയിലക്കിളിയുടെ കൂട്ടിലാണ് മുട്ടയിടുന്നത്.
കുയില്‍ വര്‍ഗത്തില്‍ വച്ച് വലിപ്പമേറിയ ഇനമായ ആണ്‍ നാട്ടുകുയിലിന്റെ ശരീരനീളം 18 ഇഞ്ചോളമാണ്. ദക്ഷിണേന്ത്യക്ക് പുറമെ ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും കുയിലുകളെ കണ്ടുവരുന്നു.
പുഴുക്കളും പ്രാണികളുമാണ് ഇവയുടെ ഇഷ്ടാഹാരം. വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെയാണ് ഇവര്‍ ഇണ ചേരുന്നതും മുട്ടയിടുന്നതും. മുട്ടയിടാനുള്ള കൂട് ആണ്‍ കുയിലുകള്‍ കണ്ടുപിടിക്കുകയാണ് പതിവ്. അതിനുശേഷം മാത്രമെ ഇവ ഇണ ചേരുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here